Pranaya Pusthakangal Combo
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Book Description
Pranaya Pusthakangal Combo
പാബ്ലോ നെരൂദയുടെ പ്രണയ കവിതകൾ
ലോകത്തിലെ ഏറ്റവും പ്രശസ്തമായ പ്രണയകവിതകളാണ് നോബൽ സമ്മാനിതനായ പാബ്ലോ നെരൂദയുടെ ഇരുപതു പ്രണയകവിതകളും ഒരു വിഷാദഗീതവും. കവി തന്റെ പത്തൊൻപതാമത്തെ വയസ്സിൽ പൂർത്തിയാക്കിയ കവിതാസമാഹാരം . ലോകത്തിലെമ്പാടും ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കവിതകളും ഇതുതന്നെ. സ്പാനിഷ് ഭാഷയിൽത്തന്നെ രണ്ടു കോടി കോപ്പികൾ. മാനവികതയുടെ നിലനില്പിനുവേണ്ടി നിലകൊണ്ട നെരൂദ ചിലിയിലെ പട്ടാളഭരണത്തിന്റെ വാഴ്ചയിൽ ദുരൂഹമായി മരണപ്പെട്ടു എന്നൊരു വിഷാദം കവിയുടെ ഓർമ്മയെ കൂടുതൽധന്യമാക്കുന്നു.
വിവർത്തനം : സച്ചിദാനന്ദൻ
മാവോ സേതുങ്ങിന്റെ പ്രണയ കവിതകൾ
പ്രകൃതിയോടും ചരിത്രത്തോടും വിപ്ലവത്തോടുമുള്ള അതിശക്തമായ അഭിനിവേശമാണ് മാവോ സേതുങ്ങിന്റെ കവിതകൾ. തീർച്ചയായും അവ പ്രണയകവിതകൾ തന്നെയാണ്. മഞ്ഞും വെയിലും മാറി വരുന്ന ഋതുക്കളും കവിതയിൽ വലിയൊരു വികാരമാണ്. മാവോ, പ്രകൃതിയെ സ്നേഹിച്ചു. വ്യത്യസ്ത ഭൂപ്രകൃതിയുള്ള ചൈനയെ ആത്മാവിനോടൊപ്പം ചേർത്തു. ചൈനീസ് കാവ്യാപാരമ്പര്യത്തിന്റെ തുടർച്ചയാണ് ഈ കവിതകൾ.
വിവർത്തനം : വി രവികുമാർ
ദൈവത്തിന്റെ ചുംബനങ്ങൾ
"നീയില്ലാത്ത ഈ വേനൽക്കാലം പുഴയെ തളർത്തുകില്ലേ. ഇതാ, ഈ തോണിയുടെ ഹൃദയം ജലാർദ്രമായ ഓർമ്മകൾക്കുവേണ്ടി ദാഹിച്ചു കിടക്കുന്നു. പുഴയ്ക്കപ്പുറമുള്ള സന്ധ്യകൾ നീ കൊരുത്തിട്ട ജപമാലപോലെ ഭംഗിയാർന്നത്. നീയെന്നെ ഇപ്പോൾ ചുംബിച്ചു തുടങ്ങിയിരിക്കുന്നു. ചുംബിക്കുന്പോൾ മാത്രം ദൈവം നമുക്കു ചിറകുകൾ തരുമെന്ന് നമ്മളിലൊരാൾ വരച്ചുവച്ചിട്ടുണ്ട്. പ്രിയപ്പെട്ടവളേ, ഇന്നലെ രാവിൽ ഞാൻ കൊത്തിവച്ച ശില്പങ്ങളെല്ലാം ദൈവം മടക്കി ചോദിക്കുന്നു. പൂവുകൾക്കിടയിലേക്കു നിന്നെ മറച്ചുപിടിച്ചുകൊണ്ട് ദൈവത്തോടു ഞാൻ സംസാരിക്കട്ടെ.' പ്രണയാർദ്രമായ കവിതകൾ. പ്രണയം കാമുകിയാണ്, പ്രകൃതിയാണ്, മാതാവാണ്, പ്രേയസിയാണ്, ജീവിതമാണ്. ഈ കവിതകളുടെ അനുഭൂതിതലത്തിൽ ഒരു ധ്യാനംപോലെ അലിഞ്ഞില്ലാതാകുക.
എനിക്കും പറയാനുണ്ടൊരു പ്രണയകഥ
സ്‌നേഹം പങ്കിടുന്നവര്‍ക്കും സ്‌നേഹിക്കപ്പെടാന്‍ കാത്തിരിക്കുന്നവര്‍ക്കും ഒരിക്കലും മറക്കനാവത്ത ഒരു പ്രണയപുസ്തകം. സോഫ്റ്റ്‌വെയര്‍ ലോകത്തെ രണ്ട് കമിതാക്കള്‍- പരസ്പരം കാണാതെത്തന്നെ ഗാഢമായി അനുരാഗബദ്ധരാകുന്നു. വേര്‍പിരിയാനാവാത്തവിധം ഒന്നിക്കുന്നു. ഭാവിപരിപ്പാടികള്‍ ആസൂത്രണം ചെയ്യുന്നു. അവരുടെ ചുംബനപ്പകര്‍ച്ചകള്‍ പുതിയ കാലത്തെ ആകാശങ്ങളിലൂടെ പാറിപ്പാറി സഞ്ചരിക്കുന്നു. പ്രണയബദ്ധരായ യുവമനസ്സുകളുടെ വിചാരങ്ങളുടെയും ചിന്തകളുടെയും ഒരു സുന്ദരലോകമാണ് ഈ നോവല്‍. പ്രണയം എത്ര മനോഹരമാണ്!
അഡോണിസിന്റെ തെരഞ്ഞെടുത്ത കവിതകൾ
1930-ല് സിറിയയില്] അല്]ക്വാസ്ബിന്] എന്ന വില്ലേജില്] അലി അഹമ്മദ് സെഡ് എന്ന പേരില്] ഒരു കര്]ഷകകുടുംബത്തില്] ആറ് മക്കളില്] മൂത്തമകനായി അഡോണിസ് ജനിച്ചു. 1910 വയസ്സിലാണ് ഉര്]വ്വതയുടെ ദൈവം എന്ന ഗ്രീക്ക് പദമായ അഡോണിസ് എന്ന തൂലികാനാമം അദ്ദേഹം സ്വീകരിച്ചത്. പത്രങ്ങളില്] തന്റെ കവിത പ്രസിദ്ധീകരിക്കാനുള്ള പ്രതീക്ഷയിലാണ് ഈ നാമം അദ്ദേഹം സ്വന്തമാക്കുന്നത്. വിദ്യാഭ്യാസം നല്കാനുള്ള കഴിവ് അഡോണിസിന്റെ മാതാപിതാക്കള്]ക്കുണ്ടായിരുന്നില്ല. വയലില്] പണിയെടുക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പിതാവ് കവിതകളും ഖുര്]-ആന്]-നും പഠിപ്പിച്ചിരുന്നത്.
വിവർത്തനം : ദേശമംഗലം രാമകൃഷ്ണൻ